Showing posts with label Rome Italy. Show all posts
Showing posts with label Rome Italy. Show all posts

Monday, 5 April 2010

Pastoral message of the month - April 2010, by Rev.Dn. Aji George (Rome)


നിങ്ങളുടെ ഈസ്റ്ററ്
Rev.Dn. Aji George, Rome

ഈ ജീവിതത്തില് ഏതു കാര്യത്തിനാണ് ഉറപ്പുളളത് ?
യാതൊരു കാര്യത്തെ  കുറിച്ചും നിശ്ചയം പറയാനാവാത്ത ഈ ലോകജീവിതത്തില്‍ ഉറപ്പുള്ള ഒരേയൊരു കാര്യം ഏതോ ഒരു ദിവസത്തില്‍ ഈ കാണുന്നതെല്ലാം വിട്ടേച്ചു പോകേണ്ടി വരും എന്നത് മാത്രമല്ലേ? വീഴ്ച്ചഭവിച്ച സൃഷ്ടി സമൂഹത്തിന് ജീവന്റ്റെ തുമ്പില് കെട്ടിവച്ച നിത്യ സത്യം പോലെയാണ് ഇന്ന് മരണം അല്ലങ്കില് ജീവന് തന്നെ മരണത്തിലേക്കുള്ള യാത്ര മാത്രമായാണ് അനുഭവപ്പെടുന്നത്. മനുഷ്യന്റെ വിശ്വസിക്കാവുന്ന സുഹൃത്തായ ശാസ്ത്രതിനും മരണത്തിനു അപ്പുറം എന്താണെന്നു അവനു പറഞ്ഞു കൊടുക്കാന് ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല് അജ്ഞാതമായ മരണത്തിന്റെ ദുരൂഹതകളില്‍ നിന്നും ഒരാള്‍ മാത്രം സ്വയം മടങ്ങി വന്നു!! പ്രത്യാശയുടെ സന്ദേശവുമായി.
ഈസ്റ്ററ് ഈ മടങ്ങി വരവിന്റെ ഓര്‍മയാണ്മരണത്തിന്റെ പിന്‍ സമസ്യകളില്‍ നിന്നുമുള്ള മശിഹായുടെ മടങ്ങി വരവിന്റെ ഓര്‍മ്മ !
ഈസ്റ്ററ് ആഘോഷപൂറ്വ്വം അനുസ്മരിക്കേണ്ട ഒരു ദിവസം തന്നെയാണ് എന്നതില് തറ്ക്കമുണ്ടാവുമെന്നു തോന്നുന്നില്ല. 50ദിവസം നോയമ്പ് എടുതതുകൊണ്ടാല്ല,   മറിച്ച്  ഈ ദിവസം ക്രിസ്തു നമുക്ക് നല്കുന്ന വലിയൊരു ആത്മബലത്തെ പ്രതി. ഒരു ഫിനിക്സ് പക്ഷിയെപോലെ* പറന്നുയരാന് മശിഹായുടെ ഉയറ്പ്പ് ലോകത്തിന് ഒരു വലിയ ഊറ്ജ്ജം തരുന്നുണ്ട്. ഇന്നലെ ഒക്കെ മറന്ന് ഒരു പുതിയ തുടക്കത്തിലേക്ക് കാലെടുത്തവെക്കാന്  അനിറ്വചനീയവും പ്രത്യാശപൂറ്വ്വവുമായ ഒരു ഉള്വിളിയുടെ കാഹളനാദം ഈ ഈസ്റ്ററ് കാലത്തില് നിങ്ങളുടെ അന്തറ്കരണത്തിലും കേള്ക്കുന്നില്ലേ?
 (*ഫിനിക്സ് ഗ്രീക്ക് പുരാണത്തിലെ ഒരു പക്ഷിയാണ്. സുവറ്ണ്ണ ചിറകുളള മനോഹരിയായ ഒരു പക്ഷി. ജീവിതത്തിന്റ്റെ ഒടുക്കം അവള് ഒരു കൂടൊരുക്കി അതില് സ്വയം എരിഞ്ഞടങ്ങുന്നു. ശത്രുക്കളില് നിന്നൊക്കെ മുറിവേറ്റ് മരണാസനയാകുമ്പോഴും അത് അങ്ങനെ തന്നെ ചെയ്യുന്നു. പിന്നീട് അ ചാരത്തില് നിന്ന് പുത്തനൊരു (കുഞ്ഞു) ഫിനിക്സായി അത് വീണ്ടും ഉയിറ്ക്കൊളളുന്നു. എന്നിട്ടീ പഴയ ഫിനിക്സിന്റ്റെ ചാരത്തെ ഒരു മുട്ടത്തോടിനകത്താക്കി ഹെലോപ്പോലീസ് എന്ന ഈജിപ്ഷ്യന് സിറ്റിയില് കുഴിച്ചിടുന്നു. അങ്ങനെ പോകുന്നു ഫിനിക്സ് പക്ഷിയെ പറ്റിയുളള വിശ്വാസങ്ങള്.  ക്രിസ്ത്യന് കലാകാരന്മാറ് ഈ ഫിനിക്സ് പക്ഷിയെ ക്രിസ്തുവിന്റ്റെ ഉയിറ്പ്പിനെയും ക്രിസ്തീയ മരണാനന്തരജീവിതവിശ്വാസത്തെയും അനശ്വരതയെയുമൊക്കെ വറ്ണ്ണിക്കാന് ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഈസ്റ്ററ് മുട്ടക്കു ഈ ഫിനിക്സ് കഥയുമായി എന്തൊക്കെയോ ബന്ധമുണ്ടെന്നു തോന്നുന്നു.)
മരണത്തെയും ജീവിതത്തെയും ക്രിസ്തു പൂര്‍ണ്ണ മനസോടെ സമീപിച്ചു. രണ്ടിനെയും കീഴടക്കി. അല്ലങ്കില് രണ്ടിനെയും തോല്‍ക്കാതെ തോല്‍പ്പിച്ചു. അങ്ങനെ തന്റ്റെ തിരിച്ചു വരവാല്‍ ഒരു ഉണറ്വ്വുള്ള സാന്നിധ്യമായി ക്രിസ്തു നമ്മോടൊപ്പം ഇന്നും ചേരുന്നു. ഞാന് തന്നെ പുനരുദ്ധാനവു ജീവനുമാകുന്നു എന്നരുളിചെയ്ത യേശുനാഥന് നമ്മെ പഠിപ്പിക്കുന്നത് ക്രിസ്തീയമായി എങ്ങനെ ജീവിക്കണമെന്നു മാത്രമല്ല, എങ്ങനെ അതിജീവിക്കണം എന്നു കൂടിയാണ്.  
നമ്മളില്‍ ഓരോരുത്തരിലും ഒരു ക്രിസ്തു ഉണ്ട്. എങ്ങനെയൊക്കെ ക്രിസ്തുവിനെ നിഷേധിച്ചാലുംപള്ളിയില്‍ പോയാലും ഇല്ലെങ്കിലും, പ്രറ്ത്ഥനപൂറ്വ്വം ജീവിച്ചാലും ഇല്ലെങ്കിലും,   ആടിയും പാടിയും ആറ്ത്താലുമില്ലെങ്കിലും നിശബ്ദ സാന്നിദ്ധ്യമായി ഒരു ക്രിസ്തു എല്ലാവരുടെ ഉള്ളിലും ജീവിക്കുന്നുണ്ട്. ഈ സാന്നിദ്ധ്യത്തിനു ഏറ്റകുറച്ചിലുകള് ഉണ്ടാകാമെന്നു മാത്രം. ഉദാഹരണമായി കുട്ടികളെ മാറോടണയ്ക്കാനാഗ്രഹമുളള ഒരു മനുഷ്യന് നമ്മുടെയെല്ലാമുളളിലില്ലെ? പ്രണയത്തെയും സൌഹൃദത്തെയുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യന് നമ്മുടെ ഉളളിലില്ലെ? അതെ, അപരന്റ്റെ ദുഃഖങ്ങളെയും വേദനകളെയും അലിവോടെ കാണുന്ന ഒരു ക്രിസ്തു നമ്മിലുണ്ട്. വഴിയില് മുറിവേറ്റുകിടക്കുന്ന മനുഷ്യനെ ശുശ്രൂഷിക്കാന് ആഗ്രഹമെങ്കിലുമുളള ഒരു ശമര്യാക്കാരന് നിങ്ങളുടെ ഉളളിലുമുണ്ട്. സ്വന്തക്കാരുടെ ഇടയിലും സമൂഹമദ്ധ്യത്തിലും പരിഹസിക്കപ്പെടുമ്പോള് അവനും അപ്രകാരം പരിഹസിക്കപ്പെട്ടിരുന്നു എന്നൊരോറ്മ്മയായി, സ്നേഹിതറ്ക്കൊപ്പം വഴിയോരങ്ങളിലും ജോലി ചെയ്യുന്നവറ്ക്കൊപ്പം വയലുകളിലും ഒക്കെ ആയിരിക്കാന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനായി. മറ്റുളളവറ്ക്ക് ഭക്ഷണം പങ്കുവെക്കാന് ആഗ്രഹമുളള, അവരെ ഭവനങ്ങളില് കരുതുന്ന ഒരു ക്രിസ്തുഹൃദയം സകലമാന മനുഷ്യരിലുമുണ്ട്. പ്രീയപ്പെട്ടവറ് തളളിപറയുമ്പോഴും കൂടെ നടക്കുന്നവരിലൊരുവന് ഒറ്റുകൊടുക്കൊടുക്കുമ്പോഴും മറ്റുളളവരാല് തെറ്റിദ്ധരിക്കപ്പെടുമ്പോഴും നിശബ്ദനാക്കപ്പെടുമ്പോഴും ഒടുക്കമേതൊക്കെയോ ഇടങ്ങളില് കുരിശിക്കപ്പെടുമ്പോഴും നമ്മില് വിളങ്ങുന്നത് ക്രിസ്തു തന്നെയാണ്.
അതുകൊണ്ട് ഈസ്റ്ററ് നമുക്കേറെ വിലപ്പെട്ടതാണ്. കാരണം നമ്മുടെ ഉളളിലെ ക്രിസ്തു ഉയറ്ത്തെഴുന്നേല്ക്കുന്നവനാണെന്ന അവബോധിന്റ്റെ ആത്മബലം നമുക്കു നല്കുന്നത് ഈ ദിവസമാണ്. ഏണസ്റ്റ് ഹെമ്മിങ് വേ പറയുമ്പോലെ, മനുഷ്യനെ നിങ്ങള്ക്കു കൊല്ലാനാവും എന്നാല് തോല്പ്പിക്കാനാവില്ല. ഈ ചിന്ത ശക്തമാക്കുകയാണ് നമ്മിലെ ക്രിസ്തു സാന്നിദ്ധ്യം ഈ പുനരുദ്ധാനദിനങ്ങല് ചെയ്യുന്നത്. 
ജീവിതവഴിയില് പലപ്പോഴും മനസ് കൊല്ലപ്പെടുന്നുണ്ട്, ചിലപ്പോള് ക്രൂശിക്കപ്പെടുകവരെ സംഭവിക്കുന്നുണ്ട്. ഇരുള് വീണവഴികളില് ഇനിയൊരു പ്രഭാതവും ഞാന് കാണില്ലയെന്നോ, ഇനിയൊരു പകല് എനിക്കു കാണേണ്ടായെന്നോ ഒക്കെ ചിന്തിക്കുമ്പോള് ആ വഴികളില് ക്രിസ്തു ഉയറ്ത്തെഴുന്നേല്ക്കട്ടെ. നമ്മുടെ ഉളളിലെ ക്രിസ്തുവിനെ നാം അവഗണിക്കാതിരിക്കുക.  ഇനിയൊന്നു ചെയ്യാന് എനിക്കാവില്ല എന്നു വിചാരിക്കുമ്പോള് ഒടുങ്ങാത്ത പ്രത്യാശയും അടങ്ങാത്ത ശക്തിയുമായി നമ്മോടൊപ്പമുളള ക്രിസതുവിനെ തിരിച്ചറിയാന് ശ്രമിക്കുക. സഹനങ്ങള് കൂടെപിറപ്പുകള് ആകുമ്പോള്, ഇനി ആരുമില്ലയെന്നെ സഹായിക്കാനെന്നു തോന്നുമ്പോള് നിങ്ങളുടെ ഹൃദയപടകില് ഉറങ്ങുന്ന ക്രിസ്തുവിനെ ഉണറ്ത്താന് മറന്നു പോകരുതേ.....
സഹനവുമായി ചേറ്ത്തു ചിന്തിക്കുമ്പോള് ഓറ്ക്കേണ്ട പേരാണ് ഈയോബിന്റ്റേത്. ഏതളവുകോലുകള് കൊണ്ടളന്നാലും നന്മകള് മാത്രം നിറഞ്ഞവന്, എന്നിട്ടും അവനും പരീക്ഷിക്കപ്പടുന്നു. മക്കളുള്പ്പെടേ ജീവിതത്തിന്റ്റെ സമ്പത്തുകള് നശിക്കുന്നു. എങ്കിലും ‘‘നഗ്നനായി വന്ന് നഗ്നനായി പോകുന്നു‘‘ വെന്നു പറഞ്ഞുകൊണ്ട് തന്റ്റെ തീരാനഷ്ടങ്ങളെ നിറ്മ്മലതയോടെ, കൂസലില്ലാതെ അയാള് നേരിടുന്നു. പിന്നീട് ഈയോബിന്റ്റെ ആരോഗ്യവും നശിക്കുന്നു. സഹനങ്ങളുടെ സഹനമാണ് രോഗമെന്നൊക്കെ പറയുന്നത്. പൂറ്ണ്ണ ആരോഗ്യവാനായിരിക്കുമ്പോള് ശരീരത്തെക്കുറിച്ച് ഒരിക്കലും ഓറ്ക്കാറില്ല. അസുഖമെന്തെങ്കിലും പിടിപ്പെട്ടാല് പിന്നീട് ശരീരത്തിന്റ്റെ അടിമയായും തീരുന്നു. ഇത്തരമൊരു അനുഭവത്തിലൂടെയാണ് നമ്മെ പലരെയുംപോലെ ഈയോബും കടന്നു പോകുന്നത്. ഭക്ഷണത്തിനും വിശ്രമത്തിനും ഒരു പ്രാധാന്യവും കൊടുക്കാതെ ഒരു കാളകണക്കെ ജീവിച്ചിട്ട് ഒടുവില് ഒരുപാട് വിലകൊടുക്കേണ്ടി വരുന്ന എത്രയോ പോരുണ്ട് നമ്മുടെ ഇടയില്!!! ചിലറ് മാനസീകമായി പോലും തകറ്ന്നുപോകുന്നുവെന്നു മാത്രമല്ല, ഒന്നു പൊരുതി നില്ക്കാന് പോലുമവറ്ക്കു് തോന്നുന്നുമില്ല. ഇവറ്ക്കെല്ലാം യേശുവിന്റ്റെ ജീവിതം പോലെ ഈയോബിന്റ്റെ ജീവിതവും ഏറെ വിലപ്പെട്ടതാണ്.
സൌഹൃദങ്ങളുടെ യഥാസ്ഥിതിയിലേക്കുകൂടി യേശുവും ഈയോബും ഒരുപോലെ  നമുക്ക് വഴികാട്ടിയാകുന്നുണ്ട്. കഷ്ടകാലം ഒരറ്ത്ഥത്തില് തങ്ങളുടെ യഥാറ്ത്ഥ സ്നേഹിതന്മാരെ തിരച്ചറിയാനുളള കാലം കൂടിയാണ്. പഴയൊരു സിനിമാപ്പാട്ടുപോലെ‘‘ചിരിക്കുമ്പോള് കൂടെ ചിരിക്കാന് ഒരായിരം പേറ്, കരയുമ്പോള് കൂടെ കരയാന് നിന്റ്റെ നിഴല് മാത്രം‘‘. എന്തൊരു ഞെട്ടിപ്പിക്കുന്ന സത്യമാണിത്!! എല്ലാ അറത്ഥത്തിലും ഒറ്റയാകേണ്ടി വന്നവരാണ് ഈയോബും ക്രിസ്തുവുമൊക്കെ. സുഹൃത്തുക്കളൊക്കെ മാറിനിന്നപ്പോള്, ഏകാന്തത ക്രൂരമായി വേട്ടയാടിയപ്പോളൊക്കെ അവറ്ക്കു വ്യക്തമായത് സൌഹൃദങ്ങളുടെ ഉളളിലെ ഞെട്ടിപ്പിക്കുന്ന ഈ നേറ്ക്കാഴ്ച്ച തന്നെയാണ്. അല്ല, ഏകാന്തതയെന്നത് മനുഷ്യചരിത്രത്തില് രേഖപ്പെടുത്തിയ എറ്റവും പുരാതന ദുഃഖം തന്നെയല്ലേ? ഏദന്റ്റെ പറുദീസയിലെ ആദത്തിന്റ്റെ ഏകാന്തത ഒന്നു ഓറ്ത്തു നോക്കുക. 
ചില വിശ്വാസങ്ങള്, തലമുറകളായി മനസില് ഉറപ്പിച്ചു പോന്ന ചില വിശ്വാസങ്ങള് തന്നെ തകരുന്നതു നമുക്കു കാണാം ഈയോബിന്റ്റെയും ക്രിസ്തുവിന്റ്റെയും ജീവിതത്തില്. ദൈവം തന്നോടു ചേറ്ന്നു നില്ക്കുന്നവരെ സംരക്ഷിക്കുന്നു. മോശപ്പെട്ട മനുഷ്യറ്ക്കാണ് മോശമായവ സംഭവിക്കുന്നത്................... വെറുതെയാണ്. നമ്മള് നന്മചെയ്താലും ദുരിതങ്ങള് നമ്മെ വേട്ടയാടിയെന്നിരിക്കും. ക്രിസ്തുപോലും ദൈവത്തോടു ചോദിക്കുന്നു. ‘‘എന്റ്റെ ദൈവമേ, എന്റ്റെ ദൈവമേ, നീയെന്നെ കൈവിട്ടതെന്തേ?‘‘. ഇവിടെ പിതാവേ എന്നു കൂടിയല്ല അഭിസംബോധന, ദൈവമേ എന്നാണ്.  
ജീവിതവഴികള് പൂറ്ണ്ണമായും മങ്ങുകയാണ് ..എന്തിനു ജീവിക്കണം. മനസ് ഒരു ഒളിച്ചോട്ടത്തിനു പരുവപ്പെടുന്നു. ഒന്നുകില് എല്ലാം അവസാനിപ്പിക്കാം. അല്ലെങ്കില് യോനാ പ്രവാചകനെപ്പോലെ നിനുവായിലേക്കുളള വഴി മാറി തറ്ശ്ശീശിനു കപ്പല് കയറാം.  ഈ വിധ ചിന്തകളൊക്കെ നിന്നിലേക്ക് ഇരച്ചു കയറുമ്പോള് ഓറ്ക്കുക, ഈ ഈസ്റ്ററ് നിനക്കുളള സുവാറ്ത്താ ദിനമാണ്. ഈ വഴികളില് നിനക്കു മുമ്പേ യാത്ര ചെയ്ത് അവയെ അതിജീവിച്ച ക്രിസ്തു ഇതാ നിന്നോടൊപ്പമുണ്ട്. യോനായെപ്പോലെ എറിയ്പ്പെട്ട് കടലാനയാലെന്നപോലെ വിഴുങ്ങപ്പെട്ട് ഒരു പകലിനും രണ്ടു രാവുകള്ക്കുമപ്പുറം ഒരു നിത്യ പ്രഭാതമായി ഉയറ്ത്തെഴുന്നേറ്റ് ഇതാ നിനക്കു വേണ്ടി കാത്തു നില്ക്കുന്നു. തന്നെ സ്നേഹിക്കുന്നവറ്ക്ക് എല്ലാം നന്മക്കായി കൂടിവ്യാപരിക്കുന്നു“ (Rom. 8:28) വെന്ന സമാശ്വാസ വചനമായി ഈയോബിന് പതിന്മടങ്ങ് ഐശ്വര്യങ്ങള് ലഭിച്ചതായി വിവരിച്ചു കൊണ്ട് ആ പുസ്തകാവസാനത്തിലും, ഈ ഈസ്റ്ററ് കാലത്ത് നിങ്ങളുടെ ഉളളിലും ക്രിസ്തു ജീവിക്കുന്നു.
ഓരോ കഷ്ടാനുഭവങ്ങളും പിന്നീടുളള ഉയറ്പ്പും നമ്മെ പഠിപ്പിക്കുന്നത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ചില സത്യങ്ങളെയാണ്. കടിനമായ കഷ്ടാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള് മാത്രമാണ് ഒരാളുടെ ഏറ്റവും മനോഹരമായ ചില ചൈതന്യങ്ങള്, കഴിവുകള് ആലസ്യം വിട്ടുണരുക. അമ്മയുടെ വേദനയിലൂടെ മാത്രമേ ഇന്നോളം ഓരോ ശിശുവും ഈ ഭൂമിയില് പിറന്നു വീണിട്ടുളളു. പ്യൂപ്പയില് നിന്ന് പുറത്തുവരാനായിട്ട് കഷ്ടപ്പെട്ട പൂമ്പറ്റയെ സഹായിച്ച പരോപകാരിയെപറ്റിയൊരു കഥയുണ്ട്.  ഒരു കത്രികകൊണ്ട് ആ പ്യൂപ്പ അയാള് പൊട്ടിച്ചു കൊടുത്തു. ചിറകുബലപ്പെടാത്ത ചിത്രശലഭം താഴെ വീണു ചത്തു. അയാള് അറിഞ്ഞിരുന്നില്ല അത്തരമൊരു കഷ്ടതയിലൂടെയാണ് ആ ജീവിയുടെ ചിറകുകള്ക്ക് ദൃഢത കിട്ടുകയെന്ന്. സഹനങ്ങളിലൂടെ കടന്നു പോകുന്ന സകലമാന മനുഷ്യരും ഈ ഈസ്റ്ററ് ദിനങ്ങളില് അറിഞ്ഞിരിക്കേണ്ട സന്ദേശം, പ്രതിസന്ധിയിലാണ്, പ്രയാസങ്ങളിലാണ് അതിജീവനത്തിന്റ്റെ മുഴുവന് ഊറ്ജ്ജവും പ്രകാശിപ്പിക്കപ്പെടുന്നത് എന്നതാണ്.
നിങ്ങള് പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുവെങ്കില് എനിക്കു നിങ്ങളോടു പറയാനുളളത് ഇത്രമാത്രമാണ്. സുഹൃത്തേ, ദയവായി കാത്തിരിക്കുക. നിങ്ങളുടെ ഉളളിലെ ക്രിസ്തുവിനെ ഉയറ്ത്തെഴുന്നേല്ക്കാന് അനുവദിക്കുക. ഇതിന് രണ്ട് രാവിന്റ്റെയും ഒരു പകലിന്റ്റെയും കാത്തിരിപ്പ് ആവശ്യമാണ്. കാത്തിരിപ്പിന്റ്റെ ദൂരത്താല് തളറ്ന്നു പോകാതിരിപ്പാനും, പ്രതിസന്ധികളില് പതറാതെ മുന്നോട്ടു പോകാനും മശിഹായുടെ പുനരുദ്ധാനം നിങ്ങളെ സഹായിക്കും.

Monday, 15 February 2010

മഞ്ഞിനിക്കരയിലേക്ക് മനസ്സുകൊണ്ടൊരു തീറ്ത്ഥയാത്ര

Article by Rev. Dn. Aji George, Rome

മനുഷ്യരാശിയുടെ തുടക്കം മുതലെ അവന് യാത്രയിലായിരുന്നു. നാടും വീടും വിട്ട്, മലകളും താഴ്വാരങ്ങളും താണ്ടി പുതിയ മേച്ചില് പുറങ്ങള് തേടിയുളള അവന്റ്റെ ഈ  യാത്ര കാലത്തിനും സമയത്തിനും പോലും പുതിയ നിറ്വചനങ്ങള് നേടി കൊടുത്തു. ജീവിതത്തില് ദൈവത്തെ മനുഷ്യന് കണ്ടുമുട്ടുമ്പോള് അവന്റ്റെ പ്രയാണം തീറ്ത്ഥയാത്രയും ദൈവത്തെ ദറ്ശിച്ച ഇടം പുണ്യസ്ഥലമായും രൂപം പ്രാപിക്കുന്നു. അങ്ങനെ സ്വറ്ഗ്ഗവും ഭൂമിയും ഒന്നു ചേറ്ന്ന ഈ ഇടങ്ങള്  സ്വറ്ഗ്ഗത്തിന്റ്റെ ചക്രവാളങ്ങളെ  അവനെ കാട്ടികൊടുക്കുകയും,  പ്രകൃതിയെയും മനുഷ്യനെയും ദൈവീകരിക്കുന്ന പുണ്യസ്ഥലമായി അവന് അതിനെ തിരച്ചറിയുകയും ചെയ്യന്നു എന്നതിലാണ്  ഒരറ്ത്ഥത്തില് എല്ലാ അദ്ധ്യാത്മീകാനുഭവത്തിന്റ്റെയും ആദിരൂപം നിലകൊളളുന്നത്.
മിക്ക മതങ്ങളിലും ഇങ്ങനെ ദൈവീകതയുടെ, അല്ലങ്കില് വിശുദ്ധരായ ചില മനുഷ്യരുടെ ദിവ്യസാമിപ്യംകൊണ്ട് ബഹുമാന്യമായി കണക്കാക്കപ്പെടുന്ന ഇടങ്ങളുണ്ട്. വറ്ഷങ്ങളുടെ പ്രാറ്ത്ഥനാനുഭവങ്ങളുടെ കഥപറയുന്ന ഇടങ്ങള്. മറ്റുളളവരും ഇവിടങ്ങളില് ദൈവസംസറ്ഗ്ഗമുളള മനുഷ്യരുടെ സഹവാസം കൊണ്ട് അനുഗ്രഹിക്കപ്പെടുന്നു. അതുകൊണ്ട് പ്രാറ്ത്ഥനയും വിശുദ്ധിയും നിറഞ്ഞ ജീവിതാനുഭവങ്ങള് നല്കുന്ന ഇടങ്ങളായാണ് പുണ്യസ്ഥലങ്ങളെ ജനങ്ങള് എവിടെയും കാണുന്നത്.

തീറ്ത്ഥാടനം എന്ന പദം മനുഷ്യഹൃദയങ്ങളിലെത്തിക്കുന്ന ആദ്യചിത്രം വിശുദ്ധി തേടിയുളള  ഒരു നീണ്ടയാത്രയുടേതാണ്. അതൊരു വേള ഭൌതികമായ ഒരു പ്രയാണമായിരിക്കണമെന്നു പോലുമില്ല, ഒരു ആത്മാന്വേഷണത്തിനായുളള യാത്രയുമാവാം.  അല്ലെങ്കില് ഉളളിലിനിന്നുളള ദൈവസ്നേഹത്തിന്റെ പ്രവൃത്തീരൂപം പൂണ്ട ഒരു പ്രതികരണമാണെന്നും വരാം.   ദൈവം അവനെ പേരു ചൊല്ലി വിളിച്ചതിനുളള മറുപടി പോലൊരു യാത്ര. എന്നെ അനുഗമിക്കുവിന് എന്ന ക്ഷണത്തിന് ഉത്തരമായുളള ആക്ഷരീകമായ പ്രാറത്ഥനാ പൂറവ്വമുളള പിന്പറ്റല്.
ഇതു ഏതുതന്നെ ആയാലും, തീറ്ത്ഥയാത്രകള് വേദപുസ്തകത്തിലെ ദൈവാനുഭവങ്ങളുമായി കെട്ടു പിണഞ്ഞുകിടക്കുന്നു. പാപം മൂലം പറുദീസ നഷ്ടപ്പെട്ട മനുഷ്യന് അന്നുമുതല് കിഴക്കുളള പറുദീസവീണ്ടെടുപ്പിനായി ഒരു രക്ഷകനെ തേടുകയായിരുന്നു, ക്രിസ്തുവിനെ നമുക്കു ലഭിക്കുന്ന നാള് വരെയും. ഇസ്രായേലിന്റ്റെ വാഗ്ദത്തനാട്ടിലേക്കുളള 40 വറ്ഷങ്ങള് നീണ്ടയാത്രയും നമ്മേ ഓറ്മ്മിപ്പിക്കുന്നത് മനുഷ്യജീവിതം ഒരുയാത്രയാണന്നു തന്നെയാണ്.
യേരുശലേമിലേക്ക് പെസഹാപ്പെരുന്നാളിനു സംബന്ധിക്കുവാനുളള യാത്ര വറ്ഷാവറ്ഷം ആവറ്ത്തിക്കുന്ന യിസ്രായേല്യറ് അവരുടെ ദൈവമുമ്പാകെ കടന്നുചെല്ലാനുളള, അഥവാ തീറ്ത്ഥയാത്രക്കായുളള വിളിയായാണ് ഇതിനെ   കണക്കാക്കിയിരുന്നത്. എന്നാല് ഒരു ആചാരം എന്നതിന്റ്റെ തലത്തെ ഒഴിവാക്കി സേവനത്തിന്റ്റെയും ദൈവാനുഭവത്തിന്റ്റെയും ഒരു തീറ്ത്ഥയാത്ര കന്യകാമറിയത്തിന്റ്റെ ഏലിസബേത്തിന്റ്റെ അടുക്കലേക്കുളള യാത്രയില് നാം ദറ്ശ്ശിക്കുന്നുണ്ട്. ഇത്തരത്തില് മറിയം ക്രിസ്തീയതീറ്ത്ഥയാത്രക്ക് ഒരു പുതിയമാനം നല്കുന്നുവെന്നതില് സംശയമില്ലതന്നെ.
ഇസ്രായേല്ക്കാരുടെ യാത്രകളും, മനുഷ്യ രക്ഷക്കുവേണ്ടിയുളള ക്രിസ്തുവിന്റ്റെ കാല് വരിയാത്രയും മനുഷ്യജീവീതയാത്രയും നമ്മുടെ ആരാധനക്കും ഒരു യാത്രയുടെ രൂപവും ഛായയും പകരാന് കാരണമായി. തങ്ങളുടെ നഷ്ടപ്പെട്ടുപോയ  കിഴ്ക്കുളള പറുദീസയിലേക്ക് , ദൈവരാജ്യത്തിലേക്ക്, തിരികെ യാത്രചെയ്യുന്ന മനുഷ്യസമൂഹമെന്നാണ് ഇവിടെ പുരോഹിതന്റ്റെ നേതൃത്ത്വത്തില് കിഴക്കോട്ട് തീരിഞ്ഞ് ആരാധിക്കുന്ന വിശ്വസികളുടെ സമൂഹം നമ്മെ അനുസ്മരിക്കുന്നത്. അങ്ങനെ നമ്മുടെ അദ്ധ്യാത്മീക ദറ്ശനം പോലെ നമ്മുടെ ആരാധനയും ഓറ്മ്മിപ്പിക്കുന്നത് തീറ്ത്ഥാടനത്തെ തന്നെയാണ്.
ഭാരതത്തിലെ ദൈവശാസ്ത്രചിന്തകളും, ആരാധനാ രീതികളും ഇത്തരമൊരു ദിവ്യപ്രയാണത്തോട് ബന്ധപ്പെട്ടുരിക്കുന്നു. ഹിന്ദു, ക്രിസ്ത്യന്, ഇസ്ലാം മതങ്ങളിലെല്ലാം ഇത്തരം വിശുദ്ധയാത്രയുടെ ആചരണത്തെ നമുക്കു ദറ്ശിക്കാം. യാക്കോബായ സുറിയാനി സഭയില് ഇന്നു നടത്തപ്പെടന്ന അനേകം തീറ്ത്ഥയാത്രകളില് ഏറ്റവും പ്രധാന്യമറ്ഹിക്കുന്നതാണ് മഞ്ഞിനിക്കരയിലേക്കുളള പദയാത്രയെന്നതില് സംശയമില്ല. 1932 ഫെബ്രുവരി 11ന് മഞ്ഞിനിക്കരയിലേക്കെഴുന്നളളിയ പ. ഇഗ്നാത്യോസ് ഏലിയാസ് തൃതീയന്‍പാത്രിയര്‍ക്കീസ്ബാവാ 1932 ഫെബ്രുവരി 13ന് അവിടെ വച്ച് കാലം ചെയ്ത് ദയറായില്‍കബറടക്കപ്പെട്ടതു മുതല് പ. ബാവായുടെ ഓര്‍മ്മദിനമായ ഫെബ്രുവരി 13ന് എല്ലാ വര്‍ഷവും ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് പദയാത്രികരായി ഇവിടേക്ക് കടന്നുവരുന്നത്. ഇന്ന് ഈ പദയാത്ര ഏഷ്യായിലേക്കും വലിയ കാല്നട തീറ്ത്ഥയാത്രയായി വികാസം പ്രാപിച്ചിരിക്കുന്നു. അന്ത്യോക്യായിലുളള പരിശുദ്ധസിംഹാസനത്തില് നിന്നും ഇന്ത്യയിലേക്കുളള പരിശുദ്ധ പിതാവായ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയന് ബാവായുടെ വരവിനെ ചരിത്രകാരന്മാരാറ് കാണുന്നത്  മലങ്കരസഭയോടുളള  പിതാവിന്റ്റെ അച്ഞല സ്നേഹത്തിന്റ്റെയും വാത്സല്യത്തിന്റ്റെയും പ്രതികരണമായിട്ടാണ്. താന് ഭരമേറ്റിരിക്കുന്ന ദൈവജനത്തിന്റ്റെ ക്ഷേമാന്വേഷണത്തിനും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ നിത്യ പരിഹാരങ്ങള്ക്കുമായാണ് ആ പിതാവ് മലങ്കരയിലേക്ക് എഴുന്നളളിയ്ത്.   തന്റ്റെ ആസ്ഥാനം വിട്ട് ആടുകളെ തേടിയിറങ്ങിയ ഒരു നല്ല ഇടയനായി ആ പരിശുദ്ധ പിതാവിനെ വിശ്വാസികള് തിരിച്ചറിഞ്ഞു. തങ്ങളെ തേടിയ ഇടയന്റ്റെ സ്നേഹവും ത്യാഗവും തിരിച്ചറിഞ്ഞ ജനം, തങ്ങളുടെ വീടും നാടും വിട്ട് പദയാത്രക്കിറങ്ങുമ്പോള് അതേ സ്നേഹം തിരിച്ചു പ്രകടിപ്പിക്കുകയും, ഒപ്പം തങ്ങളുടെ വേദനകളും യാചനകളും ആ പിതാവിന്റ്റെ മദ്ധ്യസ്ഥതയില് ദൈവസന്നിധിയില് സമറ്പ്പിക്കുകയുമാണ് ചെയ്യുന്നത്.

ആ പുണ്യാത്മാവിന്റ്റെ പാദസ്പറ്ശനത്താല് അനുഗ്രഹിക്കപ്പെട്ട ഇടമാണ് മഞ്ഞിനിക്കര ദയറ. ആയിരങ്ങള് ഈ പെരന്നാള് ദിവസങ്ങളില് പരിശുദ്ധന്റ്റെ കബറിങ്കലേക്കു ഒഴികിയെത്തുന്നു. മഞ്ഞിനിക്കരയിലേക്കുളള തീറ്ത്ഥയാത്രയില് പങ്കുചേറ്ന്നവറ്ക്ക് അറിയാം, ഈ പ്രയാണം ഒരു വേള ഒരു ആത്മീയ പ്രവാഹത്തില് അലുഞ്ഞു ചേറ്ന്നുകൊണ്ടുളള ഒരു യാത്രയാണ്ന്ന്. ഹൃദയം തുറന്ന ഒരു കുമ്പസാരം പോലെയോ, ഒരു നിസാഹയന്റ്റെ യാചനപോലെയോ, ഒരു വിശ്വാസിയുടെ അറ്ച്ചനപോലെയോ ഒക്കെയുളള ഒരു യാത്ര. ഈ കൃപയുടെ കാലഘട്ടത്തില് തീറ്ത്ഥാടകന് അവിടെ തേടുന്നത് ആത്മീയമായ ഒരു പുതുക്കപ്പെടലാണ്, വിശ്വാസത്തിലും, പ്രത്യാശയിലുമുള്ള പുതുക്കപ്പെടല്. അങ്ങനെ ഈ തീറ്ത്ഥാടനം നമ്മെ ഭൂമിയുടെ ഏതൊക്കെയോ വഴികളിലൂടെയും ഇടവഴികളിലൂടെയും മാത്രമല്ല,  മനസിന്റ്റെ  ഇടവഴികളിലൂടെയും തെരിവുകളിലൂടെയും കൂടിയാണ് കൊണ്ടുപോകുന്നത്. കാരണം തീറ്ത്ഥയാത്രയെന്നത് മനസിനുളളിലൂടെ പോകുന്ന യാത്രകൂടിയാണ്. കൂട്ടംകൂടി തീറ്ത്ഥാടനം നടത്തിയാലും മനുഷ്യന് ഓരോ തുരുത്തുകളായല്ലേ സഞ്ചരിക്കുന്നത്?. ഇവിടെ ലക് ഷ്യത്തെക്കാള് പ്രധാനം മാറ്ഗ്ഗം തന്നെയാണ്. കാരണം ഈ പദയാത്രാനുഭവമാണ് നവീകരണത്തിനുളള മാറ്ഗ്ഗമായി ഇവിടെ മാറുന്നന്നത് എന്നതു തന്നെ. അതിനറ്ത്ഥം തീറ്ത്ഥാടകന് ഒരു ലക് ഷ്യം വേണ്ടയെന്നല്ല, നിശ്ചയമായും വേണം. അവന്റ്റെ ആത്മീയ അന്വേഷണത്തിന്റ്റെ ഏകകമാകുന്നത് അവന്റ്റെ ഈ ഭക്തിയുടെ ബഹിറ്സ്ഫുരണമെന്നെ ഇവിടെ വിവക്ഷയുളളു.
മഞ്ഞിനിക്കരയിലേക്കു നടത്തുന്ന തീറ്ത്ഥയാത്രകള് ദൈവസ്നേഹത്തിന്റ്റെ ഉറവുകളെ നമ്മിലേക്ക് ഒഴുക്കുന്നു എന്നതിനോടൊപ്പം, ജാതിമതവറ്ഗ്ഗവറ്ണ്ണലിംഗപ്രായഭേദമെന്യെ അനേകരൊരുക്കുന്ന സ്നേഹവിരന്നുകളും കാരുണ്യത്തിന്റ്റെ സഹായഹസ്തങ്ങളും വഴി  ഒരു പൂറ്ണ്ണമായ അദ്ധ്യാത്മീകനിറവിന്റ്റെ ഒരു സാമൂഹികവശംകൂടി നമുക്കുമുന്പില് ഒരുക്കുന്നുണ്ട് എന്നു കൂടി നാം ഒറ്ക്കണം. ചുരുക്കത്തില് മഞ്ഞിനിക്കരയിലേക്കുളള ഈ തീറ്ത്ഥയാത്ര അനുഗ്രഹത്തിന്റ്റെ പനിമഞ്ഞ് പെയ്യിക്കുന്നത് വ്യക്തിജീവിതങ്ങളിലേക്കു മാത്രമല്ല, ഒരു സാമൂഹികജീവിതവ്യവസ്ഥയിലേക്കുകൂടിയാണ് എന്ന് വ്യക്തം.
മഞ്ഞിനിക്കരയുടെ വിശുദ്ധിയിലേക്ക്, പരിശുദ്ധ പിതാവിന്റ്റെ കബറിങ്കലേക്കുളള യാത്ര വേവുന്ന മനസിനും ആറുന്ന അനുഭവമായി മാറട്ടെയെന്ന് ബാവായുടെ പെരുന്നാള് നാളുകളില് നമുക്ക് ഈ ദൂരത്തിരുന്നു കൊണ്ട് പ്രാറ്ത്ഥിക്കാം. പരിശുദ്ധ പിതാവേ, ഞങ്ങള്ക്കുവേണ്ടി പ്രാറ്ത്ഥിക്കണമേ.

Saturday, 13 February 2010

Happy Birthday to Jeevan Mathew...!!

It's Jeevan's Birthday...!!!!
 
On behalf of Youth - MSOCME, we wish our dearest Jeevan a very very happy birthday.

(Picture greeting provided by Fr. Prince Mannathoor, Rome, ITALY)


"God bless you and keep you, 
God smile on you and gift you,
God look you full in the face 
and make you prosper."
(Numbers 6:24-26, MSG)

Admin
MSOCME Youth Blog
"... where friends get together in HIS name." 

Tuesday, 2 February 2010

Pastoral message of the month - February 2010

നോമ്പ് ക്ഷമിക്കുന്നവന്റ്റെ ഉത്സവം
Fr. Prince Paulose Mannathoor, Rome, Italy

ഒരു പളളിയുടെ ആത്മീയപ്രസ്ഥാനത്തില് സജീവമായി പ്രവറ്ത്തിച്ചിരുന്ന ഒരു ബാലന് താന് ഏറെ സ്നേഹിച്ചിരുന്ന തന്റ്റെ വികാരിയച്ചനുമായി ഒരിക്കല് ചില കാര്യങ്ങളുടെ പേരില് പിണങ്ങേണ്ട സാഹചര്മുണ്ടായി. യഥാറ്ത്ഥത്തില് ആ പിണക്കം എന്തിനുവേണ്ടിയാണെന്നു പോലും ഒരുവേള അവനു അറിയില്ലായിരുന്നു. എന്നിരിക്കിലും അത് അവനു സമ്മാനിച്ചത് ദുഃഖത്തിന്റ്റെ നാളുകളാണ്. തന്റ്റെ തെറ്റുകള് തിരുത്തുക എന്ന തീരുമാനത്തോടെ അവന് ആ വൈദികന്റ്റെ അടുക്കലേക്കു കടന്നു ചെന്ന് പല ആവറ്ത്തി ക്ഷമ ചോദിക്കുകയും അതിന് അവനോട് ക്ഷമിച്ചുവെന്ന് വൈദികനില് നിന്നു മറുപടി ലഭിക്കുകയും ചെയ്തു. എന്നാല് ഏഴ്എഴുപതുവട്ടം ക്ഷമിക്കുവാന് ബാദ്ധ്യസ്ഥനായ ആ വൈദികന് ക്ഷമയെന്ന വാക്ക് കഷ്ടിച്ച് ഉച്ചരിച്ചതല്ലാതെ അവനോടുളള പെരുമാറ്റത്തില് യാതോരു മാറ്റവും വരുത്തിയില്ല. പരസ്പരം ഒന്നിക്കുന്ന പൊതുവേദികളില് പോലും അവഗണിക്കപ്പെടുന്നതായി തിരിച്ചറഞ്ഞ  അവന് അതീവ ദുഃഖിതനായി മാറിയെന്നു മാത്രമല്ല, അവന്റ്റെ ഉളളില് കനലുപോലെ കത്തിനിന്ന അദ്ധ്യാത്മീകതപോലും മങ്ങുവാനും തുടങ്ങി. എന്തിനുമേതിനും വികാരിയച്ചനുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന അവന് കുമ്പസാരിക്കാന് പോലും വിമുഖത കാണിക്കുന്ന അവസ്ഥയിലുമായി.................

ഈ കഥ അദ്ധ്യാത്മീകതയുടെ അറ്ത്ഥം നഷ്ടപ്പെടുത്തുന്ന കാപട്യത്തിലൂന്നിയതും അലസത നിറഞ്ഞതുമായ ദൈവഭക്തിക്ക് ഒരു കൈചൂണ്ടിയാകുന്നില്ലേ....???? ലൌകീകതയില് മുഴുകി ജീവിക്കുന്ന അവസ്ഥയിലേക്കും ക്രൈസ്തവ സമൂഹത്തില് അപഹാസ്യനാക്കി ആ ചെറുപ്പക്കാരനെ മാറ്റുന്നതിലേക്കും മാത്രമേ ആ പുരോഹിതന്റ്റെ പ്രവറ്ത്തനംകൊണ്ടായുളളു. ഈ അനുഭവം നമുക്കു വെളിപ്പെടുത്തുന്നത്  തന്റ്റെ വിളിമറന്ന ആ പുരോഹിതന്റ്റെ ചിത്രമാണ്. ഇത് ഒരു ഒറ്റപ്പെട്ട കാഴ്ചയല്ല, മറിച്ച് പലതരത്തിലും പലവിധത്തിലും മനുഷ്യോത്ഭവം മുതല് ഭൂമുഖത്ത് ആവറ്ത്തുക്കുന്ന, ദൈവികമാറ്ഗ്ഗത്തിന്റ്റെ ശോഭയെ കെടുത്തുന്ന, ഒരു നിത്യദുരന്തനാടകമാണത്. ഈ പതിതാവസ്ഥയോടു യെശയ്യാ പ്രവാചകനീലൂടെ ദൈവം പ്രതികരിക്കുന്നതു നോക്കുക.  (യെശയ്യാവ് 48:4 -14)
4. നിങ്ങള്‍വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോന്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാര്‍‍ത്ഥന ഉയരത്തില്‍ കേള്‍പ്പാന്‍തക്കവണ്ണമല്ല നിങ്ങള്‍ഇന്നു നോമ്പു നോല്‍ക്കുന്നതു

5. എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവേക്കു പ്രസാദമുള്ള ദിവസമെന്നും പേര്‍‍പറയുന്നതു

6. അന്യായബന്‍ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്കുക; എല്ലാ നുകത്തെയും തകര്‍‍ക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം

7. വിശപ്പുള്ളവന്നു നിന്റ്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ചേര്‍ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല്‍അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്‍‍ക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ

8. അപ്പോള്‍നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകള്‍ക്കു വേഗത്തില്‍പൊറുതിവരും; നിന്റെ നീതി നിനക്കു മുന്‍പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പിന്‍പട ആയിരിക്കും

9. അപ്പോള്‍നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാന്‍വരുന്നു എന്നു അവന്‍ അരുളിച്ചെയ്യും; നുകവും വിരല്‍ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവില്‍നിന്നു നീക്കിക്കളകയും

10. വിശപ്പുള്ളവനോടു നീ താല്പര്യം  കാണിക്കയും കഷ്ടത്തില്‍ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കില്‍നിന്റെ പ്രകാശം ഇരുളില്‍ഉദിക്കും; നിന്റെ അന്‍ധകാരം മദ്ധ്യാഹ്നം പോലെയാകും

11. യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും

12. നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീര്‍‍ക്കുന്നവനെന്നും കുടിയിരിപ്പാന്‍ ‍തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേര്‍‍പറയും

13. നീ എന്റെ വിശുദ്ധദിവസത്തില്‍നിന്റെ കാര്യാദികള്‍നോക്കാതെ ശബ്ബത്തില്‍നിന്റെ കാല്‍അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യര്‍‍ത്ഥസംസാരത്തില്‍നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കില്‍, നീ യഹോവയില്‍പ്രമോദിക്കും

14. ഞാന്‍നിന്നെ ദേശത്തിലെ ഉന്നതങ്ങളില്‍വാഹനമേറ്റി ഓടുമാറാക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു


നോമ്പിന്റ്റെ ദൈവാലയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നവറ് പാപത്തിന്റ്റെയും മുന് വിധികളുടെയും പാദരക്ഷകള് പുറത്തഴിച്ചു വയ്ക്കണമെന്ന് അറിയാത്തവരായി ആരാണുളളത്? . സംതൃപ്തമല്ലാത്ത മനസിന്റ്റെ കടിഞ്ഞാണില്ലാത്ത പരക്കം പാച്ചിലിനിടയിലുണ്ടാകുന്ന വേലിയേറ്റത്തിന്റ്റെ പരിണിതഫലങ്ങളാണ്  പലറ്ക്കും വേദനകള് സമ്മാനിക്കുന്നത്. ദൈവികവചനം വീശുന്ന വെളിച്ചത്തില് ആരാധനയുടെ വഴിയിലൂടെ ക്രിസ്തുവിലേക്കു നടന്നടുക്കുന്നവറ്ക്ക് തങ്ങളുടെ ജീവിതത്തിലു മാത്രമല്ല, തനിക്കു ചുറ്റുമുളളവറ്ക്കും ആശ്വാസവും വിമോചനവും രക്ഷയും പ്രഥാനം ചെയ്യുവാന് ആവുംമെന്ന് മുകളിലുദ്ധരിച്ച വചനത്തില് നമുക്കു കാണാം.
ബലഹീനന്റ്റെ സ്വപ്നങ്ങള്ക്കു നിറക്കൂട്ടു പകരുവാന് സാധിച്ചില്ലങ്കിലും നമ്മുടെ ജീവിതം അപരനെ അന്ധകാരത്തിലേക്കു തളളിയിടുന്നതായിരിക്കരുത്. വറുമയുടെ വറചട്ടിയില് വറുത്തെടുത്തവന്റ്റെ ചാപല്യങ്ങളെ നിറഞ്ഞമനസോടെ ക്ഷമിച്ച് പവിത്രവും പരിപാവനവുമായ ഈ നോമ്പിനെ വരവേല്ക്കുക. ദൈവമനുഷ്യ, മനുഷ്യമനുഷ്യബന്ധങ്ങളുടെ വിശുദ്ധ പ്രണയത്തിന്റ്റെ നിറ്മ്മലഫലങ്ങളെ പുറപ്പെടുവിക്കുവാന് ഈ നോമ്പും നമ്മെ വിളിക്കുന്നുണ്ട്.
എന്നാല് അന്ധരായവരെ നേറ്വഴിക്കു നയിക്കുവാന് വിളിക്കപ്പെട്ടവരുടെ കണ്ണുകളില് തിമിരം നിറഞ്ഞതുപോലെയാണ് ലോകത്തിനു പ്രകാശമാകേണ്ട നമ്മളില് അന്ധകാരത്തിന്റ്റെ പ്രവറ്ത്തികള് നിറയുന്നത്. ക്ഷമയും സ്നേഹവും മറക്കുകയെന്നാല്, നാം ക്രൈസ്തവാദ്ധ്യാത്മീകതയുടെ ബാലപാടങ്ങള് പോലും മറക്കുകയെന്നാണ് അറ്ത്ഥം. സത്കറ്മ്മം ചെയ്യുന്നവന്റ്റെ കരുത്തായ നോമ്പുകള് നന്മനിറഞ്ഞവന്റ്റെ മനസിനുമാത്രമേ വിശുദ്ധിയുടെ വിരുന്നൊരുക്കുകയുളളു. ആ ആന്തരീകോത്സവം ആഘോഷിക്കുവാന് വലിയനോമ്പിലുടെ ഒരുങ്ങുന്നവരായ നാം അനുരഞ്ജനത്തിന്റ്റെ തിരിനാളങ്ങള് തെളിക്കുവാന് മറന്നുപോകരുത്. വ്രതശുദ്ധിയുടെ നാളുകള് സഹോദരനിലേക്കു തിരിയാനുളള കരുണയുടെ വാതിലുകളാണെന്നു നാം മറക്കാതിരിക്കുക. വാക്കുകളുടെ വയലില് വിളവെടുക്കുമ്പോള് പലപ്പോഴും പതിരുകള് സോഭാവികമാണ്. കറ്ഷകന് പതിരുകളില്നിന്ന് വിത്തുകള് സമാഹരിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിലും മറ്റുളളവരില് നിന്നു നമുക്കുണ്ടായ നന്മയുടെയും തിന്മയുടെയും അനുഭവങ്ങളില് നിന്ന് നന്മയുടെ ഓറ്മ്മകളെ മാത്രം ഹൃദയത്തില് സൂക്ഷിച്ചുവെക്കാനും തിക്താനുഭവങ്ങളുടെ പതിരുകളെ നിത്യമറവിയുടെ അഗ്നിക്കു വിട്ടുകൊടുക്കുവാനും തയാറാകണം. നോമ്പവസരങ്ങള് സ്വറ്ഗ്ഗീയവിത്തു വിതക്കുന്നതിനും വിശുദ്ധിയുടെ ഫലങ്ങള് കൊയ്യുന്നതിനുമുളള അവസരമാണ്.   നോമ്പിലൂടെ നമ്മില് നിറയേണ്ടത് യഥാറ്ത്ഥവും കളങ്കമില്ലാത്തതുമായ ക്ഷമയും സ്നേഹവുമാണ്.  അപരനോടു ക്ഷമിക്കുമ്പോള് അത് നമ്മുടെ ഉളളില് തന്നെ വിശുദ്ധിയുടെ ഒരു വിരുന്നൊരുക്കുന്നുവെന്നു മാത്രമല്ല, അപരനെ അവാച്യമായ ദൈവികാനന്ദത്തിന്റ്റെ അതിരുകളില്ലാത്ത ലോകത്തിലേക്കു വഴിനടത്തുന്ന യഥാറ്ത്ഥ ക്രിസ്തുശിഷ്യരായി മാറാനും, അതുവഴി വറ്ണ്ണനാധീതമായ ദൈവികാനുഗ്രഹങ്ങള്ക്ക് ഓഹരിക്കാരാകുവാനും നമുക്കു കഴിയുകയും ചെയ്യുന്നുണ്ട്.


കാലത്തിന്റ്റെ കുത്തൊഴുക്കില് പെട്ട് വിശുദ്ധ ബന്ധത്തിന്റ്റെ ബാലപാടങ്ങള് മറന്ന് ഇരുളിന്റ്റെ നീരാളിഹസ്തങ്ങളിലാണോ നാം ഇപ്പോഴെന്ന് സ്വയം ശോദന ചെയ്യുക. അല്ലെങ്കില് ഈ നോമ്പും നമുക്ക് പുണ്യങ്ങളുടെ ആശീറ്വാദമേകാത്ത ഒരു പ്രഹസനോത്സവമായി അധപതിക്കും. ദരിദ്രവും ശുഷ്കവും വിരൂപവും മലിനവും ദുഃഖസാന്ദ്രവുമായ നിലപാടുകളോട് വിടപറയുവാനും, വിശുദ്ധിയുടെ സുകൃതങ്ങളുടെ വിരുന്നൊരുക്കുന്ന ക്ഷമയുടെ ഉത്സവകാലത്തിലേക്കു പ്രവേശിക്കുവാനും ഈ നോമ്പുകാലം നമുക്കു വഴിയൊരുക്കട്ടെയെന്ന് ഹൃദയപൂറ്വ്വം ആശംസിക്കുന്നു.

Thursday, 31 December 2009

For a Blessed New Year

DEAR FRIEND,


The year is just ending. It was a fine year with many blessings from God, lot of love shared, lot of lives touched, lot of challenges faced, graces and gifts shared. And lots of sorrows,too, however, gifts fom God..


We shall kneel before the Almighty Father who has led us through each day to Jesus who walked with us as Emmanuel and to the Spirit who put thoughts and words and inspirations into our hearts.
WELCOME to the New Year which is His precious gift to us. May God be with you in this New year. He has opened a new account for us with a huge opening balance of love, compassion and care. We shall draw freely and spend lavishly on all those who come into our lives in 2010.


We do not know what all things are in store for us in the New Year. But we believe that God, the author of the Universe knows whatever will happen to the Universe as a whole and to us puny little humans in particular. But we believe in what St. Paul said: “Everything works for good for them that trust in God” (Rom. 8: 28).


With this faith let us face 2010 boldly and with great enthusiasm and expectations.




warm regards
Dn.Aji George, Rome